ജനനം, ബാല്യം
വയലാര്‍ രക്തസാക്ഷി മണ്ഡപത്തിനടുത്തുളള കൂന്തിരിശ്ശേരില് എന്ന നാലുകെട്ടില്‍ 1935 നവംമ്പര്‍ 10 നാണ് ജനിച്ചത്. കുമാര പണിക്കരുടെ അഞ്ചുമക്കളില്‍ മൂന്നാമനാണ് ചന്ദ്രപ്പന്. വയലാറില്‍ നോക്കെത്താ ദൂരത്ത് പരന്ന തെങ്ങിന് പുരയിടത്തിലായിരുന്നു കൂന്തിരിശ്ശേരില് എന്ന നാലുകെട്ട്. ചീരപ്പന്‍ ചിറ വീതം വച്ചപ്പോള്‍ കിട്ടിയ വയല്‍ കോട്ടയത്തുണ്ടായിരുന്നു. വന്‍ ജന്മി കുടുംബം.അച്ഛന് സി.കെ.കുമാരപ്പണിക്കര്‍ കമ്മ്യൂണിസ്റ്റായി വയലാര്‍ പോരാട്ടം നയിച്ച് വയലാര്‍ സ്റ്റാലിന് എന്നറിയപ്പെട്ടിരുന്നു. വൈക്കം സത്യാഗ്രഹം കഴിഞ്ഞകാലഘട്ടമായിരുന്നു അന്ന്. എങ്കിലും അസമത്വം വിളയാടിയിരുന്നു. തൊഴിലാളികള്‍ക്ക് സംഘടിക്കണമെങ്കില്‍ സ്ഥലത്തെ പ്രധാനിയുടെ പിന്തുണവേണം. ഇല്ലെങ്കില്‍ ക്രൂരമായ മര്‍ദ്ദനത്തിലൂടെ അടിച്ചമര്‍ത്തും. പ്രമുഖ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സി.ജി.സദാശിവനുമായി കുടുംബ ബന്ധമുണ്ടായിരുന്നു. സി.ജി. കോണ്‍ഗ്രസ്സ് പ്രവര്‍ത്തനത്തിലേയ്ക്ക് വരുകയും കമ്മ്യൂണിസത്തിലേയ്ക്ക് ആകര്ഷിക്കപ്പെടുകയുമായിരുന്നു. സി.ജിയുമായിട്ടുളള സൗഹൃദം കുമാരപ്പണിക്കരെ കമ്മ്യൂണിസ്റ്റ് കാരനാക്കുകയാണുണ്ടായത്. അങ്ങനെ തൊഴിലാളി നേതാവും കയര്‍വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റുമായി. ഈ യൂണിയനുകളാണ് വയലാര്‍ സമരത്തിന്റെ മുന്നണി പോരാളികളായി മാറിയത്.
വയലാര്‍ വെടിവയ്പ്
സി.കെ.ച്രന്ദപ്പന് 10 വയസ്സുളളപ്പോഴാണ് വയലാര്വെടിവെയ്പ്പ് നടന്നത്. 1946 ഒക്ടോബര്‍ 27ന്. അന്ന് വയലാര്‍ ഒരു ദ്വീപാണ്. ജന്മിമാരുടെ ചൂഷണവും, പോലീസിന്റെ മര്‍ദ്ദനവും തൊഴിലാളികള്‍ക്ക് പേടിസ്വപ്നമായിരുന്നു. വയലാറില്‍ തൊഴിലാളി ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയായിരുന്നു തൊഴിലാളികള്‍ സുരക്ഷിതരായികഴിഞ്ഞിരുന്നത്. 1936 ല്‍ ചേര്‍ത്തല കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത് സി.കെ.ച്രന്ദപ്പന്റെ പിതാവ്കുമാരപ്പണിക്കരായിരുന്നു. അന്ന് കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്ന ഒട്ടേറെ രംഗങ്ങളുണ്ടായിരുന്നു. സി.കേശവന് വയലാറില്‍ കമ്മ്യൂണിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. അന്ന് കോണ്‍ഗ്രസിന്റെ യുവജന വിഭാഗം ഉത്തരവാദ ഭരണ പ്രക്ഷോഭത്തില്‍ പങ്കാളിയായിരുന്നു. എ.പി.ഉദയഭാനു, സി.കേശവന് തുടങ്ങിയ കോണ്‍ഗ്രസിന്റെ റാഡിക്കല്‍ വിഭാഗത്തില്‍ പ്പെട്ടവരായിരുന്നു പ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍.കോണ്‍ഗ്രസിലെ ഈ വൈരുദ്ധ്യവും കമ്മ്യൂണിസ്റ്റ്ആഭിമുഖ്യവുംചരിത്രത്തിലുടനീളം പ്രകടമാണ്. കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റുംഒന്നിച്ച് ദിവാന് സര് സി.പി.രാമസ്വാമി അയ്യര്‍ക്ക് എതിരായ മുന്നേറ്റത്തിന് ആഗ്രഹിച്ചു. എന്നാല്‍ തൊഴിലാളികളും കമ്മ്യൂണിസ്റ്റ്കാരും വയലാര്‍ സമരത്തിന്റെ ഭാഗമാവുകയാണ് ഉണ്ടായത്.
വയലാര്‍ വെടിവെയ്പിന് രണ്ടാഴ്ച മുന്‍പ് കുമാരപ്പണിക്കര്ചന്ദ്രപ്പനേയും സഹോദരങ്ങളെയും അമ്മയേയും തൃപ്പൂണിത്തുറയിലെ അമ്മവീട്ടിലേയ്ക്ക് മാറ്റി. തൃപ്പൂണിത്തുറ കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്നതിനാല്‍ സുരക്ഷിതമായിരുന്നു. തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ്റ്കാരുടെ പ്രധാന ഒളിസങ്കേതം കൂടിയായിരുന്നു അത്.തൊഴിലാളി ക്യാമ്പുകളില്‍ പട്ടാളത്തെ നേരിടാനുളള യുദ്ധസന്നാഹ മൊന്നുമുണ്ടായിരുന്നില്ല. വാരിക്കുന്തം കൊണ്ട് പട്ടാളത്തെ നേരിടുകയല്ലാതെ മറ്റുമാര്‍ഗ്ഗമൊന്നുമില്ല. പുരുഷന്മാര് സ്വന്തം വീട്ടില്‍ താമസിച്ചാല്‍ പോലീസ് കയറി സ്ത്രീകളെ ഭീഷണിപ്പെടുത്തും. പുരുഷന്മാര് പുറത്തിറങ്ങിയാല്‍ ജന്മിമാരുടെ ഗുണ്ടകള്‍ തല്ലും. അങ്ങനെ ജീവിതം ഭീഷണിയിലായ ഘട്ടത്തിലാണ് തൊഴിലാളി ക്യാമ്പുകളില്‍ അഭയം തേടിയത്.വയലാറില്‍ ‘അഞ്ചുരൂപ പോലീസ്’ എന്തു തോന്ന്യവാസവും കാണിക്കുന്ന കാലമായിരുന്നു അത്. അഞ്ചുരൂപ പോലീസിനോടുളള പ്രതികാരം വീട്ടാനായി നടത്തിയരാമന്റെ കൊലപാതകമാണ് സമരത്തിലേയ്ക്കും വെടിവെയ്പിലേയ്ക്കുംനയിച്ചത്. കട്ടിയാട്ട് ശിവരാമപണിക്കര്‍ എന്ന ജന്മിയുടെ വീട്ടുമുറ്റത്തെ തെങ്ങില്തൊഴിലാളികളെ കെട്ടിയിട്ട് പൈശാചികമായി മര്‍ദ്ദിക്കുവാന്‍ നേതൃത്വം കൊടുത്തത് രാമനായിരുന്നു. ശിവരാമ പണിക്കരുടെതു പോലെ മര്‍ദ്ദക ജന്മി കുടുംബങ്ങള്‍ അവിടെ ഉണ്ടായിരുന്നു. കര്‍ഷക പ്രസ്ഥാനവുംതൊഴിലാളി പ്രസ്ഥാനവുമൊക്കെ ശക്തമായതോടെ ജന്മിമാരുടെ ഭീഷണി ഏശാതപോയി. ആ ചെറുത്ത് നില്പിന് മുന്നിട്ടുനിന്ന തൊഴിലാളികളെയാണ് തെങ്ങില്‍ പിടിച്ച് കെട്ടിയിട്ട്ഇഞ്ചിഞ്ചായിചതച്ചത്. അതിനുളള തിരിച്ചടിയായാണ് രാമനെ ആക്രമിച്ചത്. രാമന്കൊല്ലപ്പെട്ടു. അതോടെ പ്രദേശത്ത് സംഘര്‍ഷം മുറുകി. ജന്മിമാരും ഗുണ്ടകളുംഒന്നായി ഭീകരാവസ്ഥയിലേക്ക് പ്രദേശത്തെ നയിച്ചപ്പോഴാണ് രക്ഷാസങ്കേതമെന്നനിലയില് തൊഴിലാളിക്യാമ്പുകള്‍ ഉണ്ടായത്. ഈ ക്യാമ്പുകളെ യുദ്ധസന്നാഹമായികരുതി ജന്മിമാര് പട്ടാളത്തെ വിളിച്ച് ആക്രമിക്കുന്ന നിലയിലേയ്ക്ക് തളളിവിടുകയായിരുന്നു.
ഇന്ന് സങ്കല്പ്പിക്കുവാന് പോലും പറ്റാത്ത ക്രൂരമായ മര്ദ്ദനങ്ങളാണ്അന്ന് ജന്മിമാര് നടപ്പിലാക്കിയത്. തന്റെ ഇംഗിതത്തിനു വഴങ്ങാത്ത ഒരുസ്ത്രീയെ കഴുത്തറ്റം മണ്ണിട്ട് മൂടി നിര്‍ത്തി ദീന വിലാപം ആസ്വദിച്ച ജന്മിയുടെ കഥ കെ.സി.ജോര്‍ജ്ജ് ആത്മ കഥയില്‍ പറയുന്നുണ്ട്. ആ സ്ത്രീ മണ്ണില്‍ നിന്നുതന്നെ അതിദാരുണമായി മരിച്ചു. പില്ക്കാലത്ത് ആ സ്ത്രീമരിച്ച സമയമാകുമ്പോള്‍ ജന്മിക്ക് ഭ്രാന്തിളകുമായിരുന്നു എന്ന് നാട്ടുകാര്‍ പറഞ്ഞ കഥയും അദ്ദേഹം വിവരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങളോടുളള സ്വാഭാവിക പ്രതികരണം മാത്രമായിരുന്നു തൊഴിലാളിക്യാമ്പും തുടര്‍ സംഭവങ്ങളും. വയലാര്‍ ആക്ഷന്റെ വിശദാംശങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടില്ല അതു വലിയൊരുനഷ്ടമായി. എത്രപേര്‍ മരിച്ചു, എത്രപേര്‍ക്കു പരിക്കേറ്റു എന്നൊന്നു പാര്‍ട്ടിക്ക് രേഖയില്ല. അതുകൊണ്ട് തന്നെ വയലാര്‍ പ്രക്ഷോഭം സ്വതന്ത്ര സമരത്തിന്റെ ഭാഗമായി അംഗീകരിച്ച് പെന്ഷന് നല്കാന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന സി.പി.ഐ. ജനറല്‍ സെക്രട്ടറി ഇന്ദ്രജിത്ത് ഗുപ്ത തീരുമാനിച്ചപ്പോള്‍ അര്ഹതപ്പെട്ടതാര് എന്ന ചോദ്യവുമുയര്‍ന്നു. വയലാറില്‍ രക്തസാക്ഷിയായവരെല്ലാം വയലാറുകാരല്ല. കാരണം ക്യാമ്പ് സുരക്ഷിതതാവളമെന്നു കരുതി ചേര്‍ത്തല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള തൊഴിലാളികള്‍ വന്നു താമസിച്ചിരുന്നു.സി.കെ.കുമാരപ്പണിക്കരെക്കുറിച്ച് സി.ജി.സദാശിവന് എഴുതിയ പ്രഭാത് ബുക്ക്ഹൗസ് പ്രസിദ്ധീകരിച്ച “മുന്‍പെ നടന്നവര്‍ “ എന്ന കൃതിയില്‍ വയലാര്‍ ആക്ഷനെക്കുറിച്ച് പറയുന്നുണ്ട്.
സി.കെ.കുമാരപ്പണിക്കര്‍
സമ്പന്നമായ കുടുംബത്തിലെ ഒറ്റയാനായ നായകനായിരുന്നു കുമാരപ്പണിക്കര്‍.പാണാവളളി സി.ജി.സദാശിവന് ആണ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ്പാര്ട്ടിയിലേയ്ക്ക് കൊണ്ടുവന്നത്. അന്ന് തൊഴിലാളികള്‍ക്ക് സംഘടിക്കണമെങ്കില്‍ സ്ഥലത്തെ പ്രമാണിയുടെ പിന്തുണവേണം. സി.ജിയുടെകമ്മ്യൂണിസ്റ്റ് ചിന്തയും സി.ജി.യോടുളള സൗഹൃദവും എല്ലാം ചേര്ന്നപ്പോള്കുമാരപ്പണിക്കര് തൊഴിലാളികളുടെ നേതാവായി പരിണമിക്കുകയുമായിരുന്നു. 1936 ല്‍ ചേര്‍ത്തല കയര്‍ വര്‍ക്കേഴ്സ് യൂണിയന് പ്രസിഡന്റായി. ഈയൂണിയനുകളാണ് വയലാര്‍ സമരത്തിന്റെ മുന്നണിപ്പോരാളികളായത്.വയലാര്‍ ആക്ഷന്‍ കഴിഞ്ഞാണ് പട്ടാളത്തിന്റെ വലയില്‍ നിന്ന്രക്ഷപെട്ടത്.പിന്നീട് ആറുവര്‍ഷം ഒളിവിലായിരുന്നു കുമാരപ്പണിക്കര്‍.കൊച്ചിയിലുംമലബാറിലുമായി ഒളിവു ജീവിതം തുടര്‍ന്നു. വയലാര്വെടിവെയ്പിനു ശേഷം കുമാരപണിക്കരുടെ വീട് പട്ടാളം ഇടിച്ചു നിരത്തികൊളളചെയ്തു. ഗുണ്ടകളെയും നാട്ടുകാരേയും കൂട്ടി പട്ടാളം വിലപിടിപ്പുളളസാധനങ്ങളെല്ലാം കവര്‍ന്നെടുത്തു. വീട്ടുസാധനങ്ങളെല്ലാം നാട്ടുകാരും മറ്റുവിലപിടിപ്പുളളതെല്ലാം പട്ടാളവും കൈക്കലാക്കി. വീട് കണ്ടുകെട്ടിയതായിവാതിലില് മുദ്രവച്ചു. സത്യത്തില്‍ വീട് എന്ന് പറയുവാന്‍ ഒരുസ്ട്രെകചര് മാത്രമെ ബാക്കിയുണ്ടായിരുന്നുളളു.
പിന്നീട് നാട്ടുകാര്‍ വീട്ടുസാധനങ്ങളെല്ലാം തിരികെകൊടുക്കുകയുണ്ടായി. ദിവാന് സര് സി.പി.രാമസ്വാമി അയ്യര്‍ തിരുവിതാംകൂര്‍ വിട്ടശേഷം സി.കെ.കുമാരപ്പണിക്കര്‍ വയലാറില്‍ തന്നെ ഒളിവിലായിരുന്നിട്ടുണ്ട്.സ്വാതന്ത്ര്യം കിട്ടുമ്പോഴും സി.കേശവന് മുഖ്യമന്ത്രി ആയപ്പോഴും ഒളിവില്‍ തന്നെയായിരുന്നു. 1951 ല്‍ എറണാകുളത്തെ ഒരു ഹോട്ടലില്‍ വെച്ച്കുമാരപ്പണിക്കരും വര്‍ഗ്ഗീസ് വൈദ്യനും അറസ്റ്റിലായി. പിന്നീട് പട്ടംതാണുപിളളയുടെ സര്‍ക്കാര്‍ കേസ് പിന്‍വലിച്ചപ്പോള്‍ ജയില്‍ മോചിതനായി ചേര്‍ത്തലയില്‍ വലിയൊരു സ്വീകരണം നടത്തി. സ്വീകരണത്തില്‍ വച്ച് വീണ്ടും അറസ്റ്റ് ചെയ്തു. “ഡറ്റിന്യൂതടവുകാരനായി” ജയിലിലാക്കി.ഡറ്റിന്യൂതടവുകാരനായി പൂജപ്പുരയില്‍ കിടക്കുമ്പോഴാണ് തിരുകൊച്ചി സഭയിലേയ്ക്ക് മത്സരിച്ച് ജയിക്കുന്നത്. എ.ജെ.ജോണ്‍ മന്ത്രിസഭയുടെ കാലത്ത് കുമാരപ്പണിക്കര്‍ നിയമസഭാംഗമാണ്. സഭാംഗമായതോടെ ജയില്‍മോചിതനായി. ആ മന്ത്രി സഭ രണ്ടുകൊല്ലത്തോളമേ ഉണ്ടായിരുന്നുളളു.പിന്നീട് സി.കെ.കുമാരപ്പണിക്കര്‍ മത്സരിച്ചില്ല. 1957 ലെ മന്ത്രിസഭവരുമ്പോള് അദ്ദേഹം പക്ഷാഘാതം വന്ന് കിടപ്പിലാണ്. ആ വര്‍ഷം തന്നെമരിച്ചു.
പാര്‍ട്ടിയുടെ പിളര്‍പ്പ്
1964 ല്‍ പാര്‍ട്ടി പിളരുമ്പോള്‍ സി.കെ.ചന്ദ്രപ്പന് യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയാണ്. സി.പി.ഐയുടെ നിലപാടാണ് ശരിയെന്ന് ഉറപ്പായി തോന്നിയതുകൊണ്ടാണ് പിളര്‍പ്പിനെ തുടര്‍ന്ന് പ്രസ്ഥാനത്തില്‍ തുടരാന്‍ കാരണം. പാര്‍ട്ടി പിളരുന്നതിന് മുമ്പ് ഇന്റര്‍നാഷണല്‍ കമ്മ്യൂണിസ്റ്റ്ലീഗിന്റെ രണ്ടു സമ്മേളനങ്ങള്‍ റഷ്യയില്‍ നടന്നിരുന്നു. ഇന്നത്തെ ലോകവുംസാഹചര്യവും സാമൂഹിക ശക്തികളും മാറ്റം വരാനിടയുളള സാഹചര്യങ്ങളും ആസമ്മേളനങ്ങള് വിശദമായി ചര്‍ച്ച ചെയ്തിരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികൂടി പങ്കെടുത്ത യോഗമായിരുന്നു അത്.അന്നത്തെ ചര്ച്ചയുംതീരുമാനവും നിലപാടുകളും ശരിയാണെന്ന് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വിലയിരുത്തി.എന്നാല്‍ ചൈന പിന്നീട് അതില്‍ നിന്ന് മാറി ഒരു സ്വതന്ത്ര ലൈന്മുന്നോട്ടുവച്ചു. അതാണ് ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെപിളര്ക്കാന് കാരണമായത്. ലോകത്ത് സമാധാനപരമായ സഹവര്ത്തിത്വംആവശ്യമാണെന്നായിരുന്നു റഷ്യന്‍ സമ്മേളനം ലോക കമ്മ്യൂണിസ്റ്റ്പാര്ട്ടികളോട് ആഹ്വാനം ചെയ്തത്. എന്നാല്‍ ചൈന പിന്നീട്അഭിപ്രായപ്പെട്ടത്, ആ നിലപാട് റിവിഷനിസമാണ് എന്നായിരുന്നു.
വിദ്യാഭ്യാസം
ചേര്‍ത്തലയിലും തൃപ്പൂണിത്തുറയിലുമായിരുന്നു സ്ക്കൂള് വിദ്യാഭ്യാസം. വയലാര്‍ രവിയുടെ കൈപിടിച്ചാണ് അക്കാലത്ത് ചേര്‍ത്തല സ്ക്കൂളിലേയ്ക്ക്നടന്ന് പോയിരുന്നത്. രവിയുടെ വീടുമായി പ്രത്യേക ബന്ധമുണ്ടായിരുന്നു.എ.കെ. ആന്റണിയെ പരിചയപ്പെടുന്നത് കുറെ കൂടി മുതിര്‍ന്ന ക്ലാസിലെത്തിയപ്പോഴാണ്.ചേര്‍ത്തലയില്‍ നിന്ന് ഹൈസ്ക്കൂള് വിദ്യാഭ്യാസംകഴിഞ്ഞ് എറണാകുളം മഹാരാജാസിലാണ് ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നത്. ഒ.എന്‍.വിയുടെ ഭാര്യഅന്ന് സഹപാഠിയായിരുന്നു. മരിച്ചുപോയ സാമ്പത്തിക കാര്യ വിദഗ്ദന് മാത്യുകുര്യന്‍ അന്ന് വിദ്യാര്‍ത്ഥി നേതാവായിരുന്നു. അക്കാലത്ത് പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി.കെ.രാമകൃഷ്ണനായിരുന്നു പ്രധാന കൂട്ട്. ടി.കെ അന്ന് നാടകകാരെന്ന നിലയിലും പ്രശസ്തനായിരുന്നു.ചന്ദ്രപ്പന്റെ വീട്ടിലിരുന്ന് ടി.കെ.നാടകമെഴുതിയിട്ടുണ്ട്.എം.എം.ലോറന്‍സും അമ്പാടി വിശ്വനാഥമേനോനുമായി അടുപ്പമുണ്ടായിരുന്നു. ഇടപ്പളളി കേസിലെ പ്രതികളായ ലോറന്‍സും, കെ.സി.മാത്യുവുമൊക്കെയുളള സഹവാസവും വിദ്യാര്ത്ഥിയൂണിയന് പ്രവര്‍ത്തനവുമൊക്കെ ആയതിനാല്‍ ഡിഗ്രിക്ക് മഹാരാജാസില്‍ പ്രവേശനം കിട്ടിയില്ല. നവജീവന്‍ പത്രത്തിലുണ്ടായിരുന്ന ടി.കെ.ജി.നായരുടെ പ്രേരണയാല്‍ പാലക്കാട്ചിറ്റൂര്‍ ഗവ.കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നു. ലോക്കല്ഗാഡിയനായിരുന്നത് മഹാരാജാസില്‍ അദ്ധ്യാപകനായിരുന്ന കമ്മ്യൂണിസ്റ്റ്വിരോധിയായ പ്രൊ. ഡേവിഡ് ആയിരുന്നു.ചിറ്റൂര്‍ കോളേജില്‍ നിന്നും ഡിഗ്രി കഴിഞ്ഞ ശേഷം എം.എയ്ക്ക് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജില്‍ ചേര്‍ന്നു. കണിയാപുരം രാമച്രന്ദനും, പിന്നീട് പോലീസ് മേധാവിയായ കൃഷ്ണന് നായരും ജൂനിയര്‍മാരായിരുന്നു, വിമോചന കാലമായിരുന്നു അത്. സി.കെ അന്ന് വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന സെക്രട്ടറിയാണ്. സമരത്തിന് പങ്കെടുത്ത് പാതിവഴിയില്‍ എം.എ പഠനം നിന്നു.
ഗോവ വിമോചന സമരം (1956)
അന്ന് പാര്‍ട്ടി സെക്രട്ടറി അജയഘോഷാണ്. എസ്.എ.ഡാങ്കെ കേന്ദ്രകമ്മിറ്റിഅംഗവും, എ.ഐ.റ്റി.യു.സി. നേതാവുമാണ്. ഡാങ്കെയുടെ നേതൃത്വത്തിലാണ് ഗോവവിമോചന സമിതി രൂപീകരിച്ചത്. ബുദ്ധി ജീവികളും സ്വാതന്ത്യസമര ഭടന്മാരുംഉള്പ്പെടുന്നതായിരുന്നു സമിതി. 1956 ആഗസ്റ്റ് 15ന് ഗോവയിലേയ്ക്ക് ഒരു ബഹുജനമാര്‍ച്ച് നടത്താന്സമിതി ആഹ്വാനം ചെയ്തതനുസരിച്ചാണ് സി.കെ.ച്രന്ദ്രപ്പനും മൂന്ന് സുഹൃത്തുക്കളും ബോംബയിലേയ്ക്ക് പോകുന്നത്. സി.കെ. അന്ന് എ.ഐ.എസ്.എഫിന്റെ സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറിയാണ്. ചിറ്റൂര്‍കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്.തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നുളളവരായിരുന്നു സുഹൃത്തുകള്‍. തൃശൂരില്‍ വച്ച് അവര്‍ക്ക് വലിയൊരു യാത്രയയപ്പ് നല്കി.ബോംബെയില്‍ ട്രെയിനിറങ്ങിയ അവരെ അവിടുത്തെ സഖാക്കള്‍ പൂനെയിലേയ്ക്ക് കൊണ്ടുപോയി. പൂനയില്‍ നിന്നാണ് ഗോവയില്‍ എത്തിയത്. ഗോവഅതിര്ത്തിയിലുളള സാവത്ത്വാടിയില് ആയിരക്കണക്കിന് വാളന്റിയര്‍മാര്‍ തമ്പടിച്ചു. ഗോവയില്‍ ഷൂട്ട് അറ്റ് സൈറ്റ് ഓര്‍ഡറുണ്ട്.
രണ്ടു ഭാഗവും ഗോവന്‍ അതിര്‍ത്തി വരുന്ന പ്രദേശത്തുകൂടിയാണ് മാര്‍ച്ച്.ടോള്‍ ഗേറ്റിലെ കെട്ടിടത്തിന് മുകളില്‍ പോര്‍ച്ചുഗീസ് പട്ടാളം നിലയുറപ്പിച്ചിരുന്നു. അവര്‍ ഒരു പ്രകോപനവുമില്ലാതെ നിറയൊഴിച്ച്കൊണ്ടിരുന്നു. വെടിയുണ്ടകള്കൊണ്ടൊരു മതില് തീര്‍ക്കുന്ന നിലയിലായിരുന്നു. പോര്‍ച്ചുഗീസിന്റെ നിലപാടിനെ വെല്ലുവിളിക്കാന്‍ “വെടിയുണ്ട മതില്” ലംഘിച്ചേ മതിയാകു. എന്നാല്‍ അത് പ്രതീകാത്മകമാകണം, ജീവന് ബലികഴിക്കാന്പാടില്ല. അതായിരുന്നു ഡാങ്കെയുടെ ആഹ്വാനം. സമരക്കാര്‍ ടോള്‍ ഗേറ്റ്കടക്കും മുന്‍പെ പട്ടാളം നിറയൊഴിച്ച് തുടങ്ങിയിരുന്നു.40 പേരുളള ആദ്യബാച്ചില്‍ രണ്ടുപേര്‍ വെടിയേറ്റ് കണ്മുന്നില് പിടഞ്ഞുമരിച്ചു.തുടര്‍ന്ന് ഒരു ബാച്ച്കൂടി നീങ്ങിയെങ്കിലും സമിതി യോഗംചേര്‍ന്ന് ഇനി സമരപോരാളികളെ അയക്കേണ്ട എന്നു തീരുമാനിച്ചു. മൂന്നാംബാച്ചിലായിരുന്ന സി.കെ.യും സഹപ്രവര്‍ത്തകരും പോകേണ്ടി വന്നില്ല.പത്ര സമ്മേളനത്തില്‍ ഡാങ്കെ ഇങ്ങനെ നിലപാട് വ്യക്തമാക്കി “പോര്‍ച്ച് ഗീസ് പട്ടാളം മനുഷ്യനെ വെടിവച്ച് വീഴ്ത്തുകയാണ്. അവരെ നേരിടാന്‍ ഇന്ത്യന്‍ പട്ടാളം ഇടപെടേണ്ടി വരും” ആവാക്കുകള്‍ പിന്നീട്ചരിത്രമായി. പഞ്ചാബിയായ കര്‍ണല്‍ സിംഗും, മഹാരാഷ്ട്രക്കാരന് മധുകര്ചൗധരിയുമായിരുന്നു വെടിയേറ്റു മരിച്ച സത്യഗ്രഹികള്‍.ഡാങ്കേ സമരം പിന്‍വലിച്ചതായി പ്രഖ്യാപിച്ചെങ്കിലും സമരക്കാര്‍ക്ക് അത്പെട്ടെന്ന് ഉള്‍ക്കൊളളാന്‍ കഴിഞ്ഞില്ല. വിമോചന സമിതിക്കാരെശാന്തരാക്കുവാന് ഡാങ്കെ ശ്രമിക്കുമ്പോള്‍ ഒരു ആദിവാസി സ്ത്രീ വര്‍ണ്ണപതാക ഉയര്‍ത്തി പിടിച്ച് കൊണ്ട് ടോള്‍ ഗേറ്റിലേയ്ക്ക് ഒരോട്ടം.നിര്‍ത്താതെയുളള വെടിയൊച്ചകള്‍ക്കിടയില്‍ അവര്‍ പിടഞ്ഞു വീണു. അവര്അപ്പോഴും വിമോചന മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു. അവരെ റെഡ്ക്രോസിന്റെ ആംബുലന്‍സില്‍ ആശുപ്രതിയിലാക്കി. ദേഹമാകെ വെടിയേറ്റെങ്കിലുംഅവര് രക്ഷെപ്പട്ടു. മദ്ധ്യപ്രദേശില്‍ നിന്നുളള സുദ്രസാഗര് ആയിരുന്നു ധീരവനിത. അവര്‍ പിന്നീട് മധ്യപ്രദേശില്‍ നിന്നും പാര്‍ലെമന്റ് അംഗമായി.
വിവാഹം
1964 ല്‍ യൂത്ത് ഫെഡറേഷന്റെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു സി.കെ. ഡല്‍ഹിയിലെത്തി. എം.എ. പൂര്‍ത്തിയാകാതെ കോളേജില്‍ നിന്നിറങ്ങി നേരെ ഡല്‍ഹിയിലേയ്ക്ക് ആയിരുന്നു യാത്ര. അന്ന് ബുലുറോയ് ചൗധരിപാര്ലെമന്റ് പാര്‍ട്ടി ഓഫീസില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിലൂടെയുളള ഒരനുരാഗമായിരുന്നു ബുലുവുമായുണ്ടായിരുന്നത്. പതിറ്റാണ്ടിലേറെ നീണ്ട പ്രണയത്തിനൊടുവില്‍ 1978 ല്‍ അവര്‍ വിവാഹിതരായി.
വിവാഹം ഡല്‍ഹിയിലായിരുന്നു. അജോയ് ഭവനിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു വിവാഹം. പാര്‍ട്ടി സെക്രട്ടറി സി. രാജേശ്വര റാവു ആയിരുന്നു ഹാരം എടുത്ത് കൊടുത്തത്. സി.കെ. യുടെ വീട്ടില്‍ നിന്നും ആരും പങ്കെടുത്തില്ല. അമ്മ അതിനു മുന്‍പേ ലോകത്തോടു വിട പറഞ്ഞിരുന്നു.ഡാക്കയില്‍ നിന്നും ബംഗാളിലേയ്ക്കും, ബംഗാളില്‍ നിന്നും ഡല്ഹിയിലേയ്ക്കുംകുടിയേറിയ കുടുംബമായിരുന്നു ബുലുറോയ് ചൗധരിയുടേത്.സി.കെ.ച്രന്ദപ്പന് കുട്ടികള്‍ ഇല്ലായിരുന്നു.
സ്ഥാനമാനങ്ങള്‍ :- എ.ഐ.എസ്.എഫ്, എ.വൈ.എസ്.എഫ് എന്നിവയുടെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു. കെ.റ്റി.ഡി.സി, കേരള ഹെഡ് എന്നിവയുടെ ചെയര്‍മാനായിരുന്നു. പ്രഭാത് ബുക്ക് ഹൗസിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. തലശ്ശേരി, കണ്ണൂര്‍, തൃശൂര്‍ എന്നീ പാര്‍ലെമന്റ് മണ്ഡലങ്ങളില്‍ നിന്നും മൂന്ന് തവണ ലോക സഭയിലേയ്ക്കും ചേര്‍ത്തലയില്‍നിന്നും നിയമ സഭയിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു.
സി.കെ.ച്രന്ദപ്പന്റെ രാഷ്ട്രീയ ദര്‍ശനം
‘വിപ്ലവം ഒരു സ്വപ്നാടനം അല്ല. വിപ്ലവകാരി ഒരു സ്വപ്നാടകനുമല്ല. വിപ്ലവംഇളകി മറിയുന്ന ഒരു കലാപമാണ്. ആ കലാപ പ്രക്രിയയിലെ പടയാളികളുടെ പോര്‍ച്ചട്ട മാര്‍ക്സിയന്‍ പ്രത്യയശാസ്ത്രം തന്നെയാണ്.’ സി.കെ.യുടെ രാഷ്ട്രീയ ദര്‍ശനം ഇതാണ്.പുതിയ കാലഘട്ടത്തില്‍ രാഷ്ട്രീയത്തോടൊപ്പം സാമൂഹ്യയാഥാര്ത്ഥ്യങ്ങളുംവിലയിരുത്തിയേ വിപ്ലവത്തിന്റെ രൂപകല്പ്പനയാകാവു. റിയലിസവും, റിയാലിറ്റിയും തമ്മിലുളള വേര്‍തിരിവ് കണ്ടേ തീരു.സാമൂഹ്യവും രാഷ്ട്രീയവുമായ സംവാദങ്ങളെ പാര്‍ശ്വവല്‍ക്കരിച്ച് മതസാമുദായിക സ്വത്വബോധത്തെക്കുറിച്ചുളള സംവാദങ്ങള്‍ക്ക് ഇടം കിട്ടുന്നതില്‍ ഖിന്നനായിരുന്നു ചന്ദ്രപ്പന്. മനുസ്മൃതി മുതല്‍ തന്നെ കാലം നമുക്ക് പോരാട്ടത്തിനുളള അങ്കത്തട്ട് ഒരുക്കിത്തന്നിട്ടുണ്ടെന്ന് ചന്ദ്രപ്പന് ഓര്‍മ്മിപ്പിക്കുന്നു. അരിസ്റ്റോട്ടിലിനുശേഷം മാര്‍ക്സാണ് സാമൂഹികസാമ്പത്തിക വ്യവസ്ഥകളെ ഇത്ര ആഴത്തില്‍ വിലയിരുത്തിയതെന്നതിനു തെളിവാണ്മുതലാളിത്വത്തിന്റെ തകര്‍ച്ചക്കിടയില്‍ അമേരിക്കയിലും മറ്റു മുതലാളിത്ത രാജ്യങ്ങളിലും മാര്‍ക്സിയന്‍ ചിന്തകളുടെ വ്യാപകമായ പുനര്‍വായന. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയും മൂലധനമടക്കമുളള മാര്‍ക്സിയന്‍ പ്രത്യയശാസ്ത്ര ഗ്രന്ഥങ്ങളും ബൈബിളിനേക്കാള്‍ വിറ്റഴിയുന്ന അത്ഭുതപൂര്വ്വകാലമെന്ന് ചൂണ്ടിക്കാട്ടി ആവേശഭരിതനായിട്ടുണ്ട് സി.കെ.ച്രന്ദപ്പന്.
വിയോഗം
2012 മാര്‍ച്ച് 22 ന് അദ്ദേഹം അന്തരിച്ചു. തിരുവനന്തപുരത്ത് കിംമ്സ് ആശുപ്രതിയിലായിരുന്നു അന്ത്യം. പിറവം ഉപതെരഞ്ഞെടുപ്പ് വേളയില്‍ വച്ച്അസുഖം കലശലാകുകയും കൊച്ചി ലേയ്ക്ഷോര്‍ ആശുപ്രതിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് തിരുവനന്തപുരത്തേയ്ക്ക് മാറ്റുകയുമാണുണ്ടായത്. ക്യാന്‍സര്‍ രോഗബാധിതനായിരുന്ന അദ്ദേഹംഅവസാനനിമിഷം വരെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു. രാഷ്ട്രീയ പ്രവര്‍ത്തനം അദ്ദേഹത്തിന് തീവ്രമായ ആവേശമായിരുന്നു.